അബുദാബി: മദീനയിൽനിന്നടിച്ച് വീശുന്ന കാറ്റിനെ വേർതിരിച്ചറിയാനും അതിന്റെ സുഗന്ധം അനുഭവിക്കാനും പ്രവാചകപ്രേമികളായ വിശ്വാസികൾക്ക് കഴിയണമെന്ന് സയ്യിദ് ഇബ്‌റാഹിം ഖലീൽ തങ്ങൾ പറഞ്ഞു. പ്രവാചക പ്രേമത്തിന്റെ തേനരുവിയായ ബുർദ:ശരീഫിന്റെ മലയാള വ്യഖ്യാനം “ഖസീദത്തുൽ ബുർദ: അശയം, അനുരാഗം,അടിയൊഴുക്കുകൾ“ എന്ന പുസ്തകത്തിന്റെ ആദ്യകോപ്പി ഡോ.ഷാജു ജമാലുദ്ദീന് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയയിരുന്നു തങ്ങൾ.
പ്രവാചക പ്രേമികളായിരുന്ന ഇമാമുകളുടെയും സൂഫികളുടെയും ചരിത്രം പഠിച്ചാൽ അവരെല്ലാം ആ സുഗന്ധം അനുഭവിക്കുകയും ആസ്വദിക്കുകയും ആദരിക്കുകയും ചെയ്തവരായിരുന്നുവെന്ന് കാണാം. അവരുടെ പാത പിൻപറ്റി ജീവിതം ചിട്ടപ്പെടുത്തിയാൽ ഏവർക്കും ആ ഭാഗ്യം ലഭിക്കും. തിരുശേഷിപ്പുകളിൽ നിന്നുള്ള അനുഭവം വിവരിച്ച് കൊണ്ട് ഖലീൽ തങ്ങൾ പറഞ്ഞു
പ്രവാചക പ്രേമികളായിരുന്ന ഇമാമുകളുടെയും സൂഫികളുടെയും ചരിത്രം പഠിച്ചാൽ അവരെല്ലാം ആ സുഗന്ധം അനുഭവിക്കുകയും ആസ്വദിക്കുകയും ആദരിക്കുകയും ചെയ്തവരായിരുന്നുവെന്ന് കാണാം. അവരുടെ പാത പിൻപറ്റി ജീവിതം ചിട്ടപ്പെടുത്തിയാൽ ഏവർക്കും ആ ഭാഗ്യം ലഭിക്കും. തിരുശേഷിപ്പുകളിൽ നിന്നുള്ള അനുഭവം വിവരിച്ച് കൊണ്ട് ഖലീൽ തങ്ങൾ പറഞ്ഞു
പ്രമുഖ ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായ ബഷീർ ഫൈസി വെണ്ണക്കോട് രചന നിർവഹിച്ച മഹത്‌കൃതി മുസ്വഫ സ്വലാത്തുന്നൂർ മജ്ലിസ് ആണ് പ്രസിദ്ധികരിക്കുന്നത്. ബുർദ: ശരീഫിലെ വരികളിൽ പ്രതിപാദിക്കപ്പെടുന്ന ചരിത്ര സത്യങ്ങളും ആത്മീയതയും പ്രവാചക പ്രേമവും ഹദീസുകളുടെ പിൻബലത്തിൽ വിവരിച്ച് കൊണ്ട് അറുപതിൽ പരം ചരിത്രപരമായ ചിത്രങ്ങൾ ഉൾപ്പെടുത്തി 360 ൽ പരം പേജുകളിലായി ബൃഹത്തായ രൂപത്തിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളതെന്ന് പുസ്തകം പരിചയപെടുത്തി ബഷീർ ഫൈസി വെണ്ണക്കോട് പറഞ്ഞു.
മുസ്തഫ ദാരിമി കടാങ്കോട് , അബ്ദുൽ ഹമീദ് സഅദി ഈശ്വര മംഗലം,.കെ.കെ.എം. സഅദി ,ഗഫാർ സഅദി തുടങ്ങിയവർ ആശംസപ്രസംഗം നടത്തി. നിരവധി പൌരപ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.
musafa SYS